ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറിനെ കണ്ടെത്താനുള്ള ഐഎസ്ആര്‍ഒ യുടെയും യു എസ് ബഹിരാകാശ ഏജൻസി കൂടിയായ നാസയുടെയും നിരന്തരമായ പരിശ്രമത്തിനൊടുവിൽ വിക്രം ലാൻഡറിനെ കണ്ടെത്തി.ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ തമ്മിൽ താരതമ്യം ചെയ്താണ് പുതിയ കണ്ടെത്തല്‍ ഐഎസ്ആര്‍ഒ ശ്രമങ്ങൾക്ക് നാസയുടെ സഹകരണം തുടക്കം മുതലേ ഉണ്ടായിരുന്നു. നാസയുടെ റീ കണ്‍സൻസ് ഓർബിറ്റർ വിക്രംലാൻഡർ ഇടിച്ചിറക്കിയ പ്രദേശത്തെ ചിത്രങ്ങൾ നേരത്തെ എടുത്തിരുന്നുവെങ്കിൽക്കൂടി വിജയിച്ചിരുന്നില്ല.
സെപ്റ്റംബര്‍ 7 ന് തകര്‍ന്ന് വീണ ചന്ദ്രയാന്‍ രണ്ടിലെ വിക്രം ലാന്‍ഡറിനെക്കുറിച്ച് ആദ്യമായാണ് ഇത്രയും വിവരങ്ങള്‍ പുറം ലോകത്തിന് ലഭിക്കുന്നത് ചന്ദ്രോപരിതലത്തിലേക്കുള്ള വിക്രം ലാന്‍ഡറിന്റെ യാത്രയുടെ വേഗത കുറച്ചു കൊണ്ടുവരാന്‍ സാധിക്കാതെ വന്നതോടെയാണ് മുന്‍ നിശ്ചയിച്ച സ്ഥലത്ത് 500 മീറ്റര്‍ അകലെയായി വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങുകയായിരുന്നു. തുടർന്ന് വിക്രം ലാന്‍ഡറിൽ നിന്നും യാഥൊരു വിധ ബന്ധവും തിരിച്ചു പിടിക്കാന്‍ ഐഎസ്ആര്‍ഒയ്ക്ക് സാധിച്ചില്ല. മാത്രമല്ല വിക്രംലാന്റഡറിന് എന്തു സംഭവിച്ചിരിക്കാം എന്നതിനെ പറ്റി വ്യക്തമായ ഒരു ബോധ്യവും ലഭിച്ചിരുന്നില്ല.
തമിഴ്നാട് സ്വദേശിയായ ഷണ്മുഖ സുബ്രഹ്മണ്യനാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയതെന്ന് നാസ വ്യക്തമാക്കുന്നു. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണിതെന്ന് ഉറപ്പിച്ചതോടെ ഷണ്മുഖ സുബ്രഹ്മണ്യന് എല്‍ആര്‍ഒ യുമായി ബന്ധപ്പെട്ടു. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നി ദിവസങ്ങളിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇത് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് യു എസ് ബഹിരാകാശ ഏജൻസിയായ നാസ വ്യക്തമാക്കി.